Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haritha Karmasena

കേരളത്തിന്‍റെ കരുതലാണ് ഹരിതകര്‍മ്മസേന

കേരളം ക്ലീനാക്കുന്ന വനിതാ ഹരിതകര്‍മ സേനയുടെ അംഗബലം 36,000 പിന്നിടുന്നു. അപ്പാര്‍ട്ട്‌മെന്‍റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 86 ലക്ഷം പാര്‍പ്പിടങ്ങളിലും 2.57 ലക്ഷം സ്ഥാപനങ്ങളിലുംനിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മാലിന്യം സംഭരിച്ച് സംസ്‌കരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശുചീകരണ സേനയാണ് ഇവിടത്തെ ഹരിതകര്‍മസേന.

കുടുംബശ്രീ മിഷനു കീഴില്‍ 2017ല്‍ ആരംഭിച്ച ഹരിതകര്‍മസേന ഇപ്പോള്‍ ഇലക്‌ട്രോണിക് മാലിന്യ ശേഖരണത്തിലൂടെ മറ്റൊരു മുന്നേറ്റംകൂടി കുറിച്ചിരിക്കുന്നു. ഇക്കൊല്ലം അര ലക്ഷം ടണ്‍ ഇ വേസ്റ്റ് സേന സംഭരിച്ചുകഴിഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ വില നല്‍കിയാണ് ഉപയോഗശൂന്യമായ ഇലക്‌ട്രോണിക് മാലിന്യ സംഭരണം. അപകടകരമല്ലാത്ത 44 ഇനം ഇലക്‌ട്രോണിക്-ഇലക്‌ട്രിക്കല്‍ മാലിന്യങ്ങളാണ് സേന വില നല്‍കി ശേഖരിക്കുന്നത്. ഇ- മാലിന്യത്തിന് വിലയായി മൂന്നര ലക്ഷം രൂപയാണ് ഇതുവരെ ഉടമസ്ഥര്‍ക്കു നല്‍കിയത്.

ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, മൈക്രോവേവ് ഓവന്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍സിഡി മോണിറ്റര്‍, എല്‍സിഡി/എല്‍ഇഡി ടെലിവിഷന്‍, പ്രിന്‍റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, തേപ്പുപെട്ടി, മോട്ടോര്‍, മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍, യുപിഎസ്, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്എംപിഎസ്, ഹാര്‍ഡ് ഡിസ്‌ക്, സിഡി ഡ്രൈവ്, പിസിബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്‍, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഹരിതകര്‍മസേന ഏറ്റെടുക്കും.

പഴയ റഫ്രിജറേറ്ററിനു കിലോയ്ക്ക് 16 രൂപയും ലാപ്‌ടോപ്പിന് 104 രൂപയും വില നല്‍കും. എല്‍സിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിംഗ് മെഷീന്‍- 16 രൂപ , ഫ്രണ്ട് ലോഡ്- 9, സീലിംഗ് ഫാന്‍- 41, മൊബൈല്‍ ഫോണ്‍- 115, സ്വിച്ച് ബോര്‍ഡ്-17, എയര്‍ കണ്ടീഷനര്‍- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള വില നിരക്ക്.

 

Latest News

Up